ജമാഅത്തെ ഇസ്‌ലാമി

ഭരണഘടന

ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടന ഇവിടെ[1] പുസ്തക രൂപത്തിൽ അച്ചടിച്ച് പൊതു വിപണിയിൽ വിൽപനക്കുണ്ട്.

[തിരുത്തുക]ചരിത്രം

1941 ഓഗസ്റ്റ് 26-ന് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകരിൽ ഒരാളായ സയ്യിദ്‌ അബുൽ അ‌അ്‌ലാ മൗദൂദിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനം കേരളത്തിൽ ആരംഭിക്കുന്നത് 1944-ലാണ്. മർഹൂം ഹാജി വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഞ്ചാബിലെ പഠാൻകോട്ടിലെ ദാറുൽ ഇസ്‌ലാമിൽനിന്ന് പ്രഥമ അമീർ കൂടിയായ മൗലാനാ മൗദൂദിയെ സന്ദർശിച്ച് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. 1948 ജനുവരി 30-ന് കോഴിക്കോട്ടാണ് കേരളത്തിലെ ആദ്യത്തെ ഘടകം നിലവിൽ വന്നത്.
കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബായിരുന്ന ഹാജിസാഹിബ് (വി.പി. മുഹമ്മദാലി സാഹിബ്) അതോടൊപ്പം സ്വദേശമായ വളാഞ്ചേരിയിലും പ്രവർത്തിച്ചു. ആദ്യമേ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, വളാഞ്ചേരിയിൽ ജമാഅത്തുൽ മുസ്തർശിദീൻ എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അതിന്റെ കീഴിൽ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. നാലു വർഷങ്ങൾക്കു ശേഷം 1948-ൽ കോഴിക്കോട്ടും പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഓരോ ഘടകങ്ങൾ നിലവിൽവന്നു. തുടർന്ന് പതുക്കെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ജമാഅത്തെ ഇസ്‌ലാമി വ്യാപിക്കുകയായിരുന്നു.[2]

[തിരുത്തുക]ജമാഅത്തെ ഇസ്ലാമി ഹിന്ദ്

ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ ഭാഗമാണ് കേരള ജമാഅത്തെ ഇസ്ലാമി. 1941 രൂപംകൊള്ളുകയും വിഭജനങ്ങൾക്ക് ശേഷം ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും സ്വതന്ത്രമായി പ്രവർത്തിച്ചു വരുകയും ചെയ്യുന്നു. ശ്രീലങ്കയിലും ജമാ‌അത്തെ ഇസ്‌ലാമി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ കശ്മീരിൽ ജമാ‌അത്തെ ഇസ്‌ലാമി സ്വതന്ത്ര ഘടകമായാണ്‌ പ്രവർത്തിക്കുന്നത്.അവരുമായി ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിക്ക് നയതന്ത്രപരമായോ, രാഷ്ട്രീയ പരമായോ യാതൊരു ബന്ധവുമില്ല. ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു. തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു. മുസ്ലീങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശനങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകളും 18 സംസ്ഥാനങ്ങളിൽ ശക്തമായ സംഘടനാ സംവിധാനവും ജമാഅത്തെ ഇസ്ലാമിക്കുണ്ട്.[3]

[തിരുത്തുക]പോഷക സംഘടനകൾ

[തിരുത്തുക]ജമാഅത്ത് വനിതാ വിഭാഗം

ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതൽതന്നെ സ്ത്രീകളേയും പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നുണ്ട്. സ്ത്രീകൾക്ക് ശരിയായ ഇസ്‌ലാമിക വിജ്ഞാനവും സംസ്കാരവും നൽകുക എന്ന ഉദ്ദേശ്യത്തോടെ ആദ്യകാലങ്ങളിൽ പ്രത്യേകം വനിതാക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. പിന്നീടവ വനിതാ ഹൽഖകളായി (യൂണിറ്റ്) മാറി. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ പെൺകുട്ടികൾക്ക് അവസരം നൽകിയതിന് പുറമെ പെൺകുട്ടികൾക്ക് മാത്രമായി മദ്രസകളും കോളെജുകളും സ്ഥാപിച്ചു. ഈ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ വനിതകൾക്കിടയിൽ പ്രസ്ഥാനപ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി. 1994 ജൂലൈ 7-നാണ് ഔദ്യോഗികമായി വനിതകൾക്കായി ഒരു വകുപ്പ് രൂപവത്കരിച്ചത്. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായ കെ.കെ. സുഹ്റ ജമാഅത്തെ ഇസ്‌ലാമി കേരള ശൂറ അഥവാ കൂടിയാലോചനാ സമിതി അംഗമാണ്. കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മുസ്ലിം സംഘടനകളുടെ സംസ്ഥാന സമിതിയിലെത്തുന്നത്.
വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2010 ജനുവരി 24 ന് കുറ്റിപ്പുറത്ത് നിളാ നദിക്കരയിൽ (സ്വഫാ നഗർ) നടത്തിയ സമ്മേളനം ശ്രദ്ധേയമായിരുന്നു. പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിൽ നടത്തിയ സമ്മേളനം ഈ രീതിയിൽ കേരളത്തിലെ ആദ്യത്തെ വനിതാ സമ്മേളനമായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള അമീർ ടി. ആരിഫലി മാത്രമായിരുന്നു പ്രാസംഗകരിൽ ഉണ്ടായിരുന്ന ഏക പുരുഷൻ. പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഇവോൺ റിഡ്‌ലിയാണ് വീഡിയോ കോൺഫറൻസ് വഴി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ സർക്കാർ വിസ അനുവദിക്കാതിരുന്നതിനാലാണ് അവർക്ക് നേരിട്ട് എത്താൻ കഴിയാതിരുന്നത്.

[തിരുത്തുക]സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്

ജമാഅത്തെ ഇസ്‌ലാമി രൂപീകരിച്ച യുവജന സംഘടനയാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. വിദ്യാർത്ഥി യുവജനസംഘടനയായിട്ടാരംഭിച്ച എസ്‌.ഐ.ഒ. 2002 മുതൽ കാമ്പസുകളെ കേന്ദ്രീകരിക്കുന്ന വിദ്യാർത്ഥി സംഘടന മാത്രമായി മാറിയതോടെ യുവജനങ്ങൾക്ക് പ്രത്യേകമായൊരു സംഘടനയുടെ ആവശ്യകത നേരിട്ടു. അങ്ങനെയാണ് സംഘടനയിൽ താരതമ്യേന യുവാക്കൾ കൂടുതലുള്ള കേരളത്തിൽ ആദ്യമായി യുവജന സംഘടന നിലവിൽവന്നത്.
2003 മെയ് 13-ന് കൂട്ടിൽ മുഹമ്മദലി പ്രസിഡന്റും ഹമീദ് വാണിയമ്പലം ജനറൽ സെക്രട്ടറിയുമായി പ്രവർത്തനമാരംഭിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്ളാച്ചിമട, എക്സ്പ്രസ് വേ, കരിമണൽ ഖനനം, പെൺവാണിഭം, മയക്കുമരുന്ന് തുടങ്ങിയ പ്രശ്നങ്ങളിൽ നടത്തിയ ജീവസ്സുറ്റ പ്രക്ഷോഭങ്ങളിലൂടെ ഇതിനകം ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 2005 ഏപ്രിൽ 23-ന് പാലക്കാട് നടന്ന സോളിഡാരിറ്റി പ്രഥമ സംസ്ഥാന സമ്മേളനം വമ്പിച്ച യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

[തിരുത്തുക]എസ്‌.ഐ.ഒ.(സ്റ്റുഡന്റ്സ് ഇസ‌്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ)

പ്രധാന ലേഖനം: എസ്‌.ഐ.ഒ.
വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള സംഘടനയാണ് എസ്‌.ഐ.ഒ. 1982 ഒക്ടോബർ 19-നാണ് എസ്.ഐ.ഒ രൂപവത്കരിച്ചത്. വിദ്യാർത്ഥിയുവജനങ്ങളിൽ ഇസ്‌ലാമിക പ്രബോധനം നിർവ്വഹിക്കുക, വിദ്യാർത്ഥിയുവജനങ്ങൾക്ക് ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവും ബോധവും നൽകി അവരെ വളർത്തിയെടുക്കുക, ഖുർആനും സുന്നത്തും അനുസരിച്ച് തങ്ങളുടെ ജീവിതം നയിക്കാൻ വിദ്യാർത്ഥി യുവജനങ്ങളെ സന്നദ്ധരാക്കുക, നൻമ പ്രോത്സാഹിപ്പിക്കുവാനും തിൻമ ഉച്ഛാടനം ചെയ്യുവാനും വിദ്യാർത്ഥികളെ സജ്ജരാക്കുക, വിദ്യാഭ്യാസ വ്യവസ്ഥയിൽ ധാർമികമൂല്യങ്ങളുടെ പരിപോഷണം സാധിക്കുന്നതിനും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച പഠന-ധാർമിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി പരിശ്രമിക്കുക, സംഘടനയുമായി ബന്ധപ്പെടുന്നവരുടെ സർവ്വതോൻമുഖമായ വളർച്ചക്ക് സംവിധാനമുണ്ടാക്കുകയും, അവരുടെ കഴിവുകൾ വളർത്താനും അവയെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രയോജനപ്രദമാക്കാനും പരിശ്രമിക്കുകയും ചെയ്യുക തുടങ്ങിയവയാണ് സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ. 1983 ഫെബ്രുവരിയിലാണ് എസ്.ഐ.ഒ. കേരള സോൺ നിലവിൽ വന്നത്. ആദ്യകാലത്ത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനമായിരുന്നെങ്കിലും കേരളത്തിൽ ഇപ്പോൾ വിദ്യാർത്ഥികളിൽ മാത്രമായാണ് സംഘടന പ്രവർത്തിക്കുന്നത്.
എസ്.ഐ.ഒവിനു കീഴിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടായ്മയായി ടീൻസ് സർക്കിൾ പ്രവർത്തിക്കുന്നു. വിവിധ പ്രദേശങ്ങളിലെ ടീൻസ് സർക്കിളുകൾക്ക് കീഴിൽ ഒന്നോ രണ്ടോ ആഴ്ചകളിലൊരിക്കൽ നടക്കുന്ന യോഗങ്ങളിൽ കുട്ടികളെ ധാർമിക ശിക്ഷണം നൽകി ചിന്താ-കർമ്മ-സർഗ്ഗ ശേഷികളെ നിർമ്മാണാത്മകമായി തിരിച്ചുവിടുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു.
വ്യത്യസ്തങ്ങളായ കലാ സാഹിത്യ സാംസ്കാരിക തലങ്ങളെ ഇസ്‌ലാമികമായി വിലയിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒവിനു കീഴിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു വേദിയാണ് സംവേദന വേദി. ഗാന-പ്രഭാഷണ കാസറ്റുകൾ പുറത്തിറക്കുക, സാഹിത്യ ശിൽപശാലകൾ, നാടക ക്യാമ്പുകൾ, പ്രദർശനങ്ങൾ, ചർച്ചാ സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ സംവേദനവേദി സംഘടിപ്പിക്കുന്നു.
പണമില്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ മർഹമ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ ഫണ്ടും എസ്.ഐ.ഒ നടത്തിവരുന്നു.

[തിരുത്തുക]ജി.ഐ.ഒ (ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ)

ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖാ അമീറിന്റെ രക്ഷാധികാരത്തിൽ വിദ്യാർത്ഥിനികൾക്കു വേണ്ടി 1984 ജൂലൈ 7-ന് രൂപീകൃതമായ സംഘടനയാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ. (ജി.ഐ.ഒ.). വിദ്യാർത്ഥിനികൾക്കും യുവതികൾക്കും ഇസ്‌ലാമികവും ആധുനികവുമായ വിജ്ഞാനം നൽകി സ്ത്രീ സമൂഹത്തെ അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും മോചിപ്പിക്കുക, ഭാവിതലമുറയെ ഇസ്‌ലാമിക കാഴ്ചപ്പാടിലൂടെ വളർത്തിയെടുക്കാൻ ആവശ്യമായ ശിക്ഷണശീലങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ജി.ഐ.ഒ പ്രവർത്തിച്ചുവരുന്നു. ഹൈസ്കൂൾ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി ടീൻസ് സർക്കിളുകൾ പ്രവർത്തിക്കുന്നു. 2003 ആഗസ്റ്റിലാണ് ഇത് നിലവിൽ വന്നത്. ഇതിനുമുമ്പ് 15 വയസ്സിന് താഴെയുള്ളവരുടെ ബാലികാ സമാജം എന്ന സംഘടനയായിരുന്നു പ്രവർത്തിച്ചിരുന്നത്.
ജി.ഐ.ഒയുടെ മുഖപത്രമായാണ് ആരാമം വനിതാ മാസിക പ്രസിദ്ധീകരണമാരംഭിച്ചത്.

[തിരുത്തുക]മലർവാടി ബാലസംഘം

എസ്.ഐ.ഒവിനു കീഴിൽ കുട്ടികൾക്കു വേണ്ടിയുള്ള കൂട്ടായ്മയായാണ് ബാലസംഘം പ്രവർത്തനം തുടങ്ങിയത്. എസ്.ഐ.ഒ വിദ്യാർത്ഥി കേന്ദ്രീകൃതമായി മാറിയതിനു ശേഷം മേൽനോട്ടം ജമാഅത്ത് നേരിട്ട് ഏറ്റെടുക്കുകയും മലർവാടി ബാലസംഘം എന്ന പേരിൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു. 13 പേരടങ്ങുന്ന ഒരു സമിതിയാണ് സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. 12 വയസ്സ് വരെയുള്ള ബാലികാ-ബാലൻമാരാണ് മലർവാടി ബാലസംഘത്തിൽ അംഗങ്ങൾ.
  • വേനലവധിക്കാലം കുട്ടികൾക്ക് കൂട്ടുചേരാനും ഉല്ലാസപ്രദമാക്കാനും എല്ലാ വർഷവും ഒരുമയുടെ പുഞ്ചിരി എന്ന പേരിൽ ബാലോത്സവം സംഘടിപ്പിക്കുന്നു. പ്രാദേശികതലങ്ങളിൽ രസകരമായ മത്സരങ്ങളും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. ആയിരത്തി ഇരുനൂറോളം പ്രദേശങ്ങളിൽ നടന്ന ഈ മത്സരങ്ങൾ പലയിടങ്ങളിലും ഗ്രാമോത്സവങ്ങൾ എന്ന രീതിയിൽ ശ്രദ്ധേയമായിരുന്നു. മത്സരങ്ങൾ വിളിച്ചറിയിച്ചുകൊണ്ട് കുട്ടികളുടെ വിളംബര ഘോഷയാത്രയും വീടുകൾതോറും കയറിയിറങ്ങി കുട്ടികളെ ക്ഷണിക്കലും കുട്ടികൾ സ്വയം തയ്യാറാക്കിയ പോസ്ററുകൾ പതിക്കലും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. ഏരിയാതലത്തിൽ പ്രതിഭകളാകുന്ന കുട്ടികൾക്കായി സംസ്ഥാനത്തിന്റെ നാലു മേഖലകളിലായി പ്രതിഭാസംഗമങ്ങൾ സംഘടിപ്പിക്കുന്നു.
  • കുട്ടികളിൽ പാരിസ്ഥിതിക ബോധം ജനിപ്പിക്കുക, അവരുടെ കർമ്മശേഷി ക്രിയാത്മകമായി വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ നിശ്ചയിച്ചുകൊണ്ടാണ് ജൂലൈ മാസത്തിൽ ഒരു കൈ ഒരു തൈ മരം നടീൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്. വിദ്യാലയം, വീട്, ആശുപത്രികൾ, ആരാധനാലയങ്ങൾ, നിരത്തുവക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കണക്കിന് തൈകൾ കാമ്പയിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ചു. പ്രാദേശികതലത്തിൽ ഏറ്റവും കൂടുതൽ തൈ വെച്ചുപിടിപ്പിക്കുന്ന കുട്ടിക്ക് പ്രകൃതിമിത്രം അവാർഡ് നൽകുന്നു.
  • സംസ്ഥാനത്തെ എൽ.പി - യു.പി സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിച്ചുവരുന്ന വിജ്ഞാനോത്സവത്തിൽ 2009-10 അധ്യായനവര്ഷത്തില് 1,98,300 കുട്ടികൾ പങ്കെടുത്തു. സ്കൂൾ, സബ്ജില്ലാ, ജില്ലാ തലങ്ങളിൽ മത്സരങ്ങൾ നടന്നു. പൊതുവിജ്ഞാനം അളക്കുന്നതും പ്രവർത്തനാധിഷ്ഠിതവുമായ വിജ്ഞാന പരീക്ഷ ഏറെ താൽപര്യത്തോടെയാണ് സ്കൂൾ അധികൃതർ സ്വാഗതം ചെയ്തത്. ഓരോ തലത്തിലുമുള്ള വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.[4][5]

[തിരുത്തുക]പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]പ്രബോധനം വാരിക

പ്രധാന ലേഖനം: പ്രബോധനം വാരിക
ജമാഅത്തെ ഇസ്‌ലാമി കേരളയുടെ മുഖപത്രമാണ് പ്രബോധനം വാരിക. സംഘടനയുടെ ആദർശവും ലക്ഷ്യവും പരിചയപ്പെടുത്തുകയും ലോകസംഭവങ്ങളെ പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് പ്രബോധനം [6] ആരംഭിച്ചത്. 1948 ഓഗസ്റ്റ് 21-ന് കോഴിക്കോട്ടു ചേർന്ന ജമാഅത്ത് സംസ്ഥാന സമ്മേളനത്തിലാണ് പ്രബോധനം ആരംഭിക്കാൻ തീരുമാനമെടുത്തത്. തുടർന്ന് ഒരു വർഷത്തിനുശേഷം 1949 ആഗസ്റ്റിൽ പ്രബോധനം ദ്വൈവാരികയായി പ്രസിദ്ധീകരണമാരംഭിച്ചു. 1964 ലാണ് വാരികയാക്കി മാറ്റിയത്. അടിയന്തരാവസ്ഥക്കാലത്തും 1992 ൽ ബാബരി മസ്ജിദ്തകർത്തതിനെത്തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിലും ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ച അവസരങ്ങളിൽ മാത്രമാണ് പ്രബോധനം പ്രസിദ്ധീകരണം നിർത്തിവെച്ചിട്ടുള്ളത്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും മുൻകാലങ്ങളിൽ പ്രബോധനത്തിലൂടെ ലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. അറബി-മലയാളത്തിൽ മാത്രം മുസ്്ലിം പ്രസിദ്ധീകരണങ്ങൾ പുറത്തിറങ്ങിയിരുന്ന ഒരു കാലത്ത് മലയാളത്തിൽ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിറക്കാൻ ധൈര്യംകാട്ടിയ ജമാഅത്തെ ഇസ്‌ലാമി വാസ്തവത്തിൽ മറ്റുള്ളവർക്കുകൂടി വഴികാട്ടുകയാവുകയായിരുന്നു.

[തിരുത്തുക]ബോധനം ദ്വൈമാസിക

പ്രധാന ലേഖനം: ബോധനം ദ്വൈമാസിക
1975 ജൂലൈയിൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ജിഹ്വകളായ പ്രബോധനം വാരികയും മാസികയും നിരോധിക്കപ്പെട്ട സാഹചര്യത്തിൽ പ്രബോധനം വാരിക നിർവഹിച്ചിരുന്ന ദൗത്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 1976 മെയ് മാസത്തിലാണ് ബോധനം [7]ആദ്യമായി പുറത്തിറങ്ങുന്നത്. മാസികയായിട്ടായിരുന്നു പ്രസിദ്ധീകരണം. 1977 മാർച്ചിൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുകയും ജമാഅത്തിന്റെയും പ്രബോധനത്തിന്റെയും നിരോധം നീക്കപ്പെടുകയും ചെയ്തപ്പോൾ പ്രബോധനം വീണ്ടും പ്രസിദ്ധീകരിച്ചുതുടങ്ങിയതിനെത്തുടർന്ന് 1977 ഏപ്രിൽ ലക്കത്തോടെ ബോധനം പ്രസിദ്ധീകരണം നിർത്തിവെച്ചു.
1992 ഡിസംബർ 6-ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്‌ലാമിയും പ്രബോധനവും വീണ്ടും നിരോധിക്കപ്പെട്ടപ്പോൾ, ബോധനം രണ്ടാമതൊരിക്കൽകൂടി പഴയ നിയോഗം ഏറ്റെടുത്തു. അപ്പോൾ വാരികയായി പ്രസിദ്ധീകരണം തുടങ്ങിയ ബോധനം, ജമാഅത്തിന്റെ നിരോധനം നീങ്ങി പ്രബോധനം വാരിക പുനഃപ്രസിദ്ധീകരണം തുടങ്ങിയശേഷം മൂന്ന് മാസത്തിലൊരിക്കൽ ഇറങ്ങുന്ന ഒരു അക്കാദമിക് ജേർണലായി പുറത്തിറങ്ങാൻ തുടങ്ങി. എട്ട് ലക്കം പുറത്തിറങ്ങിയശേഷം 1995 ഒക്ടോബർ ലക്കത്തോടെ പ്രസിദ്ധീകരണം നിലച്ചു.
പിന്നീട്, ഗഹനമായ പഠന ഗവേഷണങ്ങൾ, മഹദ് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തൽ, ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ അവലോകനം, കാലിക വിഷയങ്ങളെ സംബന്ധിച്ച ഇസ്‌ലാമിക നിലപാടുകൾ വ്യക്തമാക്കുന്ന ഫത്‌വകൾ തുടങ്ങിയ വിഷയങ്ങളുൾക്കൊള്ളിച്ച് 1998 സെപ്റ്റംബർ മുതൽ ബോധനം ദ്വൈമാസികയായി പ്രസിദ്ധീകരിച്ചുവരുന്നു. മലയാളത്തിലെ ശ്രദ്ധേയമായ ഇസ്‌ലാമിക-വൈജ്ഞാനിക പത്രമാണ് ഇപ്പോൾ ബോധനം.

[തിരുത്തുക]ആരാമം വനിതാ മാസിക

പ്രധാന ലേഖനം: ആരാമം വനിതാ മാസിക
ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ (ജി.ഐ.ഒ) യുടെ മുഖപത്രമായി 1985-ലാണ് ആരാമം[8] വനിതാ മാസിക ആരംഭിച്ചത്. കേരളത്തിൽ ആദ്യമായി പ്രസിദ്ധീകരണമാരംഭിച്ച മുസ്ലിം വനിതാ പ്രസിദ്ധീകരണമാണ് ആരാമം. തുടർന്ന് മറ്റുചില മുസ്ലിം വനിതാ പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.
സ്ത്രീകളിൽ സൃഷ്ടിപരമായ വായനാശീലം വളർത്തുക, അവരിൽ ഇസ്‌ലാമിക വിജ്ഞാനവും സാമൂഹികാവബോധവും വളർത്തുക, അവരുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ആരാമം, മലയാളത്തിലെ ഇതര വനിതാ മാസികകളുടേതിൽനിന്ന് വ്യത്യസ്തമായ ചാലിലൂടെയാണ് മുന്നോട്ടുപോകുന്നത്. പൈങ്കിളി രചനകളും സ്ത്രീകളെ ഉപഭോഗസംസ്കാരത്തിന്റെ അടിമകളാക്കുന്ന സൃഷ്ടികളും ഒഴിവാക്കി ഫീച്ചറുകൾ, ലേഖനങ്ങൾ, കഥകൾ, കവിതകൾ, അഭിമുഖങ്ങൾ, തുടങ്ങിയവയ്ക്കു പുറമേ, ഖുർആൻ, ഹദീസ്, കർമശാസ്ത്രം, വനിതാലോകം, നിയമവേദി തുടങ്ങിയ പംക്തികളും കൃഷി, ആരോഗ്യം, പാചകം തുടങ്ങി സ്ത്രീകൾക്ക് പ്രത്യേകം താൽപര്യമുള്ള വിഷയങ്ങളും പ്രസിദ്ധീകരിച്ചുവരുന്നു.

[തിരുത്തുക]മലർവാടി കുട്ടികളുടെ മാസിക

കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മൂവ്മെന്റ് ഓഫ് ഇസ്ലാം ട്രസ്റിന്റെ കീഴിൽ 1980 നവംബറിൽ കൊച്ചി ആസ്ഥാനമായാണ് മലർവാടി [9] പ്രസിദ്ധീകരണം തുടങ്ങിയത്. നല്ലതു മാത്രം കുട്ടികൾക്ക് എന്ന മുദ്രാവാക്യവുമായി പുറത്തിറങ്ങിയ മലർവാടി മലയാളത്തിലെ ഒന്നാംകിട സാഹിത്യകാരൻമാരുടെ പിന്തുണയോടെയാണ് ജൈത്രയാത്ര തുടങ്ങിയത്. ആദ്യലക്കങ്ങളുടെ ചിത്രീകരണച്ചുമതല കാർട്ടൂണിസ്റ് ബി.എം ഗഫൂറിനായിരുന്നു. കാർട്ടൂണിസ്റ് യേശുദാസ്, സീരി, വേണു, ശിവൻ, പോൾ കല്ലാനോട്, ഹാഫിസ് മുഹമ്മദ് തുടങ്ങിയവരെല്ലാം മലർവാടിയിലൂടെ കുട്ടികളോട് സംവദിച്ചവരാണ്. ചുരുങ്ങിയ കാലയളവിൽ മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങളിൽ മുൻ നിരയിലെത്താൻ മലർവാടിക്ക് കഴിഞ്ഞിരുന്നു. [അവലംബം ആവശ്യമാണ്]
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന വിധത്തിലുള്ള മന്ത്രവാദകഥകളും പേടിപ്പെടുത്തുന്ന പ്രേതകഥകളും ഒരു കാലത്തും മലർവാടി യുടെ താളുകളിൽ സ്ഥാനം പിടിച്ചില്ല. കവി കുഞ്ഞുണ്ണി മാഷ് ദീർഘകാലം കൈകാര്യം ചെയ്തുവന്ന കഞ്ഞുണ്ണി മാഷും കുട്ട്യോളും എന്ന പംക്തി മലയാളത്തിലെ കുട്ടികളുടെ മനസ്സിൽ പ്രതിഷ്ഠ നേടുകയുണ്ടായി. ദയ എന്ന പെൺകുട്ടി എന്ന പേരിൽ മലർവാടി യിൽ പ്രസിദ്ധീകരിച്ച എം.ടി. വാസുദേവൻനായരുടെ നോവലാണ് പിന്നീട് ദയ എന്ന പേരിൽ ചലച്ചിത്രമായത്. ഇടക്കാലത്ത് മലർവാടിയുടെ പ്രസിദ്ധീകരണം മുടങ്ങിപ്പോയിരുന്നു.
1986 മുതൽ മാസികയുടെ ഉടമസ്ഥാവകാശം മലർവാടി പബ്ളിക്കേഷൻസ് ട്രസ്റ് ഏറ്റെടുക്കുകയും ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റുകയും ചെയ്തു. 2002 ജൂലൈ മുതൽ കോഴിക്കോടുനിന്നാണ് പ്രസിദ്ധീകരിച്ചുവരുന്നത്. വെള്ളിമാടുകുന്ന് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിനാണ് ഇപ്പോഴത്തെ ഉടമസ്ഥാവകാശം.

[തിരുത്തുക]മാധ്യമം ദിനപത്രം

പ്രധാന ലേഖനം: മാധ്യമം ദിനപത്രം
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ശബ്ദം നൽകുകയെന്ന ലക്ഷ്യത്തോടെ വാർത്താ മാധ്യമങ്ങളിൽ ഒരു വഴിത്തിരിവ് എന്ന മുദ്രാവാക്യവുമായി 1987 ജൂൺ 1-നാണ് മാധ്യമം ദിനപത്രം പ്രസിദ്ധീകരണമാരംഭിച്ചത്. കോഴിക്കോട് വെള്ളിമാട്കുന്നിൽ പ്രശസ്ത പത്രപ്രവർത്തകൻ കുൽദീപ് നയ്യാറാണ് മാധ്യമം പ്രകാശനം ചെയ്തത്. ജമാഅത്തെ ഇസ്‌ലാമി കേരളക്ക് കീഴിലുള്ള ഐഡിയൽ പബ്ളിക്കേഷൻ ട്രസ്റ്റാണ് മാധ്യമത്തിന്റെ പ്രസാധകർ. പ്രശസ്ത മലയാള സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ മാധ്യമത്തിന്റെ ഉദയത്തെക്കുറിച്ച് പറഞ്ഞത് വെള്ളിമാടുകുന്നിൽനിന്ന് ഒരു വെള്ളി നക്ഷത്രം ഉദിച്ചിരിക്കുന്നു എന്നാണ്.
സ്വദേശത്ത് ഒമ്പതും വിദേശത്ത് എട്ടും (ഗൾഫ് മാധ്യമം) എഡിഷനുകളുമായി കേരളത്തില് ഏറ്റവും കൂടുതല് എഡിഷനുകളുള്ള പത്രമാണിന്ന് മാധ്യമം.വാരാദ്യ മാധ്യമം, തൊഴിൽ മാധ്യമം, വിദ്യാഭ്യാസ മാധ്യമം, ബിസിനസ് മാധ്യമം, ഇൻഫോ മാധ്യമം, സർവീസ് മാധ്യമം, ഉപഭോക്തൃ മാധ്യമം, കുടുംബ മാധ്യമം, വെളിച്ചം എന്നിങ്ങനെ വിവിധങ്ങളായ പംക്തികൾ മാധ്യമം പ്രസിദ്ധീകരിക്കുന്നു.

[തിരുത്തുക]മാധ്യമം ആഴ്ചപ്പതിപ്പ്

മാധ്യമം ദിനപത്രത്തിനു കീഴിൽ 1998 മുതൽ മാധ്യമം ആഴ്ചപ്പതിപ്പ് [10] പ്രസിദ്ധീകരിച്ചുവരുന്നു.

[തിരുത്തുക]സ്ഥാപനങ്ങൾ സംവിധാനങ്ങൾ

[തിരുത്തുക]ഹിറാ സെന്റർ

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോട്ട് സ്ഥിതിചെയ്യുന്ന ഹിറാ സെന്റർ. 2000 ജൂൺ നാലാം തീയതി ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീർ മൗലാനാ മുഹമ്മദ് സിറാജുൽ ഹസൻ സാഹിബായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

[തിരുത്തുക]ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ:

  • ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഓഫീസ്
  • വനിതാ വിഭാഗം ഓഫീസ്
  • സോളിഡാരിറ്റി ഓഫീസ്
  • ജി.ഐ.ഒ. ഓഫീസ്
  • കേരള ഹജ്ജ് ഗ്രൂപ്പ്
  • ഐഡിയൽ റിലീഫ് വിംഗ്
  • എത്തിക്കൽ മെഡിക്കൽ ഫോറം
  • മാധ്യമം ഹെൽത്ത് കെയർ ക്ലിനിക്
  • ജനസേവനവകുപ്പ്
  • പൊളിറ്റിക്കൽ സെൽ
  • മീഡിയാ സെൽ
  • ആരാമം എഡിറ്റോറിയൽ
  • മലർവാടി ബാലസംഘം
  • തർബിയത്ത് വകുപ്പ്
  • ദഅ് വ സെൽ
  • കാലിക്കറ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ്
  • ഖുർആൻ സ്റ്റഡിസെന്റർ
  • ഹിറാ ലൈബ്രറി
  • ധർമധാര
  • ധർമധാര മൾട്ടീമീഡിയ
  • ഇന്റേണൽ ഓഡിറ്റ് ബ്യൂറോ.

[തിരുത്തുക]മജ്‌ലിസ്സുത്തഅ് ലീമിൽ ഇസ്‌ലാമി

മജ്‌ലിസുത്തഅ് ലീമിൽ ഇസ്‌ലാമി, കേരള ജമാഅത്തെ ഇസ്‌ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമാണ് മജ് ലിസുത്തഅ് ലീമിൽ ഇസ്ലാമി. ജമാഅത്ത് പ്രവർത്തകർ സ്ഥാപിച്ച് നടത്തി വരുന്ന പ്രാഥമിക മദ്രസകൾ, സ്കൂളുകൾ, ഇസ്ലാമിയാ കോളേജുകൾ എന്നിവയുടെ മേൽനോട്ടത്തിനും പാഠ്യപദ്ധതിയുടെ ഏകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കരണങ്ങൾക്കും വേണ്ടി 1979 ൽ സ്ഥാപിതമായതാണ് മജ്‌ലിസുത്തഅ്‌ലീമിൽ ഇസ്‌ലാമി, കേരള. മുന്നോറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മജ്‌ലിസിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ ആണ് മജ്‌ലിസിന്റെ ചെയർമാൻ. സിലബസ് തയാറാക്കുക, പരീക്ഷകൾ നടത്തുക, അദ്ധ്യാപക പരിശീലന കോഴ്സുകൾ നടത്തുക, സ്ഥാപനങ്ങളിൽ പരിശോധന നടത്തി നിലവാരം വിലയിരുത്തുക, വിദ്യാർത്ഥികളുടെ വിജ്ഞാന-കലാ-സാഹിത്യ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി മജ്‌ലിസ് ഫെസ്റ്റ് എന്ന പേരിൽ കലോത്സവങ്ങൾ സംഘടിപ്പിക്കുക, നിർധനരായ കഴിവുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുക, ഏറ്റവും മികച്ച അദ്ധ്യാപകർക്ക് അവാർഡ് നൽകുക തുടങ്ങിയ പരിപാടികൾ നടത്തിവരുന്നു. മജ്‌ലിസ് സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ക്ഷേമത്തിനായി അദ്ധ്യാപക ക്ഷേമനിധിയും രൂപവത്കരിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് അക്കാദമിക മികവും ബുദ്ധിപരമായ കഴിവും മത്സര പരീക്ഷകളെ അഭിമുഖീകരിക്കാനുള്ള ശേഷിയും പരിപോഷിപ്പിക്കാനായി ആവിഷ്ക്കരിച്ച ശ്രദ്ധേയമായ മറ്റൊരു പരിപാടിയാണ് മജ്‌ലിസ് ടാലന്റ് സെർച്ച് (എം.ടി.എസ്.).

[തിരുത്തുക]ഇസ്‌ലാമിക് പബ്ളിഷിംഗ് ഹൗസ്

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ ഔദ്യോഗിക പുസ്തക പ്രസാധനാലയമാണ് ഐ.പി.എച്ച് [11] 1945-ൽ ഹാജി വി.പി. മുഹമ്മദ് അലി സാഹിബ് തുടക്കം കുറിച്ചു. മൗലാന അബുൽ അഅ്‌ലാ മൗദൂദിയുടെ ഇസ്ലാംമതം എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ കേന്ദ്രം നൽകിയ 700 രൂപ മൂലധനമാക്കി തുടങ്ങിയ ഐ.പി.എച്ച് ഇന്ന് കേരളത്തിലെ പ്രസിദ്ധീകരണാലയങ്ങളുടെ മുൻനിരയിൽ നില്ക്കുന്നു. ഇസ്‌ലാമുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ വിഷയങ്ങളിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 480-ലേറെ പുസ്തകങ്ങൾ ഇതിനകം ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ബ്രാഞ്ചുകൾ, കേരളത്തിലും ഗൾഫ് നാടുകളിലുമുള്ള 25ൽപരം ഏജൻസികൾ എന്നിവ വഴിയാണ് പ്രധാനമായും പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിജ്ഞാന കോശം എടുത്തുപറയേണ്ട ഒന്നാണ്.

[തിരുത്തുക]ഖുർആൻ സ്റ്റഡി സെന്റർ

മുസ്ലിം സമൂഹത്തിൽ ഖുർആൻ പഠനത്തോട് ആഭിമുഖ്യം വളർത്തുക എന്ന മുഖ്യ ലക്ഷ്യത്തോടെ 1997 ൽ ഹിറാ സെന്റർ ആസ്ഥാനമായാണ് ഖുർആൻ സ്റ്റഡി സെന്റർ പ്രവർത്തനമാരംഭിച്ചത്. ഒമ്പതു വർഷംകൊണ്ട് പഠനം പൂർത്തിയാക്കി പത്താം വർഷത്തിൽ നടത്തപ്പെടുന്ന ഖുർആൻ സമ്പൂർണ്ണ പരീക്ഷയോടെ ബാച്ച് പുറത്തിറങ്ങുന്ന രീതിയിലാണ് സിലബസ് ആവിഷ്കരിച്ചിരിക്കുന്നത്. പഠനത്തിന്റെ നിശ്ചിതഘട്ടം പിന്നിടുന്ന പഠിതാക്കൾക്ക് ജില്ലാ-സംസ്ഥാനതലങ്ങളിൽ പരീക്ഷ നടത്തുകയും ഓരോ പരീക്ഷയിലും ലഭിച്ച ഗ്രേഡിന് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. കൂടാതെ മികച്ച വിജയം നേടുന്നവർക്ക് അവാർഡുകളും ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളും നൽകിവരുന്നു.

[തിരുത്തുക]കേരള ഹജ്ജ് ഗ്രൂപ്പ്

പരിശുദ്ധ ഹജ്ജ് കർമ്മം, അതിന്റെ അന്തഃസത്തയും, ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യവും ഉൾക്കൊണ്ട്കൊണ്ട് നി‌ർവഹിക്കാൻ ഹാജിമാർക്ക് മാർഗദർശനവും സഹായവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹജ്ജ് ഗ്രൂപ്പ് രൂപവത്കരിച്ചത്. 1996 ൽ ജനാബ് ടി.കെ.ഹുസൈന്റെ നേതൃത്വത്തിൽ 313 തീർത്ഥാടകർ പുണ്യഭൂമിയിലേക്ക് പുറപ്പെട്ടതോടെയാണ് ഈ സദുദ്യമത്തിന് തുടക്കം കുറിക്കപ്പെട്ടത്. ഹജ്ജും ഉംറയും വിധിപ്രകാരം അനുഷ്ഠിക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിന് പുറമെ, തീർത്ഥാടകർക്ക് സംതൃപ്തമായ ആഹാരവും സൗകര്യപ്രദമായ താമസവും ഒരുക്കുന്നതിലും ഹജ്ജ് ഗ്രൂപ്പ് ശ്രദ്ധ ചെലുത്തുന്നു.
മുസ്ലിംകളിലെ എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ കേരള ഹജ്ജ് ഗ്രൂപ്പിന്റെ സേവനങ്ങളെ ഉപയോഗപ്പെടുത്തിവരുന്നു എന്നത് ശ്രദ്ധേയമാണ്. ഓരോ ഗ്രൂപ്പിനും യാത്രാസംബന്ധമായ മാർഗനിർദേശങ്ങളും ഉംറ സംബന്ധമായ ക്ളാസുകളും യാത്രക്ക് മുമ്പേ നൽകുന്നു. ഇതിനായി വീഡിയോ സി.ഡി കളും ഉപയോഗപ്പെടുത്തുന്നു. ഹജ്ജ് സംബന്ധമായ ക്ളാസുകൾ പുണ്യഭൂമിയിൽ എത്തിയ ശേഷമാണ് നല്കു്ന്നത്. ഓരോ ഗ്രൂപ്പിനും ഒരു പണ്ഡിതൻ അമീറായി ഉണ്ടായിരിക്കും. അതോടൊപ്പം മക്ക, മദീന എന്നിവിടങ്ങളിലുള്ള പ്രസ്ഥാന പ്രവർത്തകരുടെയും പണ്ഡിതന്മാരുടെയും സേവനങ്ങളും തീര്ത്ഥാടകസംഘത്തിന് ലഭ്യമാക്കിവരുന്നു. ഹജ്ജുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളും ഹജ്ജിലെ വിവിധ ചടങ്ങുകളുടെ സാമൂഹികപ്രസക്തികളും വിവരിക്കുന്ന പഠനക്ളാസുകൾ ഹജ്ജ് ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇതിന്റെ ഭാഗമായി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനവും നടത്തുന്നു. ഹജ്ജ് കർമ്മങ്ങൾ അവയുടെ യഥാർത്ഥ ചൈതന്യമുൾക്കൊണ്ടുകൊണ്ടു നിർവഹിക്കാൻ ഈ ക്ലാസുകളും സന്ദർശനങ്ങളും തീർത്ഥാടകർക്ക് സഹായം നല്കുന്നു.

[തിരുത്തുക]കേരള മസ്ജിദ് കൗൺസിൽ

കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയോട് ആഭിമുഖ്യം പുലർത്തുന്നവർ നേതൃത്വം നൽകുന്ന മസ്ജിദുകളുടെ ഏകോപന സമിതിയാണിത്. 1992 ൽ രൂപവത്കരിച്ച കൗൺസിൽ 1996 ൽ സൊസൈറ്റി ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു.

[തിരുത്തുക]ഇസ്‌ലാമിക് മാര്യേജ് ബ്യൂറോ

ഇസ്‌ലാമിക ആദർശത്തിലും മൂല്യങ്ങളിലും ഊന്നി വിവാഹങ്ങളെ ലളിതവും അനാചാര മുക്തവുമാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇസ്‌ലാമിക് മാര്യേജ് ബ്യൂറോ (ഐ.എം.ബി). ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരായ ചില വ്യക്തികൾ മുൻകൈയെടുത്ത് 1988 ജൂൺ 14-ന് രൂപവത്കരിച്ചു. 1991-ൽ ജമാഅത്ത് ഏറ്റെടുക്കുകയും ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫുൾടൈം സെക്രട്ടറിയെ നിശ്ചയിക്കുകയും ചെയ്തു.
ധൂർത്ത്, അമിതവ്യയം, സ്ത്രീധനം തുടങ്ങിയ വിവാഹത്തിലെ അനാചാരങ്ങൾക്കെതിരെ ബോധവൽക്കരിക്കുക, ആദർശാധിഷ്ഠിത വിവാഹങ്ങൾക്ക് കളമൊരുക്കുക, മാതൃകാ സമൂഹവിവാഹങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ. ഇതിനായി ഏരിയാതലങ്ങളിൽ കോ-ഓർഡിനേറ്റർമാരും പ്രവർത്തിക്കുന്നു. ഐ.എം.ബി ഇതിനകം 27 സമൂഹ വിവാഹങ്ങൾ സംഘടിപ്പിച്ചു.[12] 2008 ഏപ്രിൽ 7 ന് ഐ.എം.ബിയുടെ വെബ്സൈറ്റും ഓൺലൈൻ രജിസ്ട്രേഷനും ആരംഭിച്ചു.[13]

[തിരുത്തുക]സാമ്പത്തിക സംരംഭങ്ങൾ

[തിരുത്തുക]ബൈത്തുസ്സകാത്ത്

ഇസ്‌ലാമിക നിയമമനുസരിച്ച് ഓരോ വ്യക്തിയും നിർബന്ധമായും നിർവഹിക്കേണ്ട അനുഷ്ഠാനങ്ങളിലൊന്നാണ്‌ സകാത്ത്[14]. സകാത്തിന്റെ സംഘടിതമായ ശേഖരണത്തിനും വിതരണത്തിനും ജമാഅത്ത് തുടക്കം മുതലേ ഊന്നൽ നൽകിയിട്ടുണ്ട്. ജമാഅത്ത് പ്രവർത്തകരും അനുഭാവികളുമുള്ള മിക്കപ്രദേശങ്ങളിലും ഇതിനായി സ്ഥിരമായ സംവിധാനങ്ങളുണ്ട്. വ്യവസ്ഥാപിതമായ രീതിയിൽ അർഹരായ ആളുകൾക്ക് സകാത്തു വിഹിതം എത്തിക്കുന്നതിൽ തൽപരരായ ദായകരെ ഉദ്ദേശിച്ച് 2000 ഒക്ടോബറിൽ ജമാഅത്ത് കേരള ഘടകം സംസ്ഥാന തലത്തിൽ രൂപം നൽകിയ ബൈത്തുസ്സകാത്ത്, കേരള 2005 ൽ ഒരു ചാരിറ്റബ്ൾ ട്രസ്റായി രജിസ്റർ ചെയ്യുകയുണ്ടായി.
കേരളീയരായ സകാത്ത് ദായകരിൽനിന്നും വർഷം തോറും സമാഹരിക്കുന്ന സകാത്ത് വരുമാനം, സംസ്ഥാനത്തുടനീളം അർഹരായ വ്യക്തികൾക്ക് വിതരണം ചെയ്തുവരുന്നു. ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്നവരുടെ ജീവിതാവശ്യങ്ങൾ പൂർത്തീകരിക്കാനും ഭവനരഹിതർക്ക് പാർപ്പിടമുണ്ടാക്കാനും തൊഴിൽരഹിതർക്ക് വരുമാനമുണ്ടാക്കാനും ഉപകരിക്കുംവിധം സഹായങ്ങളെത്തിക്കാനാണ് ബൈത്തുസകാത്ത് ശ്രമിക്കുന്നത്. വർഷംതോറും കൂടുതൽ സകാത്തുദായകർ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്െടന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

[തിരുത്തുക]പലിശരഹിത നിധി

ജമാഅത്തിന്റെ വിവിധ പ്രാദേശിക ഘടകങ്ങളുടെ കീഴിൽ നിരവധി പലിശരഹിത നിധികൾ പ്രവർത്തിച്ചുവരുന്നു. അത്യാവശ്യക്കാർക്ക് പലിശയില്ലാതെ വായ്പ നൽകുകയെന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രാദേശികമായി വിവിധ ജമാഅത്ത് ഘടകങ്ങളുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പലിശരഹിത നിധികളുടെ ഏകോപന സമിതിയാണ് ഇന്ററസ്റ്റ് ഫ്രീ എസ്റ്റാബ്ളിഷ്മെന്റ്സ് കോ-ഓഡിനേഷൻ കമ്മിറ്റി (ഇൻഫെക്). ഈ നിധികളുടെ മൊത്തം മൂലധനത്തിൽ ഒരു ഭാഗം നിധിയുടെ വളർച്ച ലക്ഷ്യംവെച്ച് വിവിധ ബിസിനസുകളിൽ നിക്ഷേപിക്കുന്നു.[അവലംബം ആവശ്യമാണ്] പ്രാദേശികമായി പ്രവർത്തിക്കുന്ന പലിശരഹിതനിധികൾക്ക് മാർഗനിർദേശങ്ങളും പരിശീലനവും നൽകുകയാണ് ഇൻഫെക്കിന്റെ പ്രധാന കർത്തവ്യം.

[തിരുത്തുക]ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ്സ് ആന്റ് ക്രെഡിറ്റ്സ് ലിമിറ്റഡ്

പലിശാധിഷ്ഠിത സമ്പദ്ഘടനക്ക് ബദൽ എന്ന നിലക്ക് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം 2000 ജൂണിൽ രൂപം കൊടുത്തതാണ് എ.ഐ.സി.എൽ. [15] ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക ബാങ്കുകളുടെ പ്രവർത്തന രീതികളും അവ ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമാക്കുമ്പോഴുള്ള പരിമിതികളും മറ്റു നിയമ തടസ്സങ്ങളും എല്ലാം സൂക്ഷ്മമായി പഠിച്ച ശേഷമാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. മാത്രവുമല്ല, ഈ സംരംഭവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളുടെയും ഇസ്‌ലാമിക സാധുത പരിശോധിക്കുന്നതിന് ഒരു ഉപദേശക സമിതിയും നിലവിലുണ്ട്. നിക്ഷേപകർക്ക് അവരുടെ പണം ഇസ്ലാം അനുവദിക്കുന്ന രീതിയിൽ [അവലംബം ആവശ്യമാണ്] ലാഭകരമായ സംരംഭങ്ങളിൽ മുടക്കാനുള്ള വേദി ഒരുക്കുക, സംരംഭകർക്ക് ലാഭ-നഷ്ട പങ്കാളിത്ത വ്യവസ്ഥയിൽ പണം നൽകുക, ലാഭകരമായ പ്രൊജക്ടുകളിൽ ബിസിനസ് സംരംഭങ്ങൾ ഏറ്റെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എ.ഐ.സി.എൽ രൂപവത്കരിച്ചത്.

[തിരുത്തുക]എക്കണോമിക് ഫോറം

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രവിഷയങ്ങളിൽ പഠനം നടത്തുന്നവർക്കും ചിന്തിക്കുന്നവർക്കും പ്രോൽസാഹനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ അസോസിയേഷൻ ഫോർ ഇസ്‌ലാമിക് എകണോമിക്സ്(ഐ.എ.എഫ്.ഐ.ഇ) രൂപവത്കരിച്ചത്. 1990 സെപ്റ്റംബർ 5-ന് അലീഗഢ് കേന്ദ്രീകരിച്ച് ഡോ. എഫ്.ആർ. ഫരീദിയുടെ അധ്യക്ഷതയിൽ രൂപവത്കരിച്ച സംഘടനയുടെ കേരള ചാപ്റ്റർ 1999 ജൂലൈ 25ന് നിലവിൽ വന്നു. [അവലംബം ആവശ്യമാണ്]

[തിരുത്തുക]ജനസേവന സംരംഭങ്ങൾ

[തിരുത്തുക]സാമൂഹ്യ സേവനങ്ങൾ

[തിരുത്തുക]ജനസേവന വിഭാഗം

ജമാഅത്തെ ഇസ്‌ലാമി പ്രവർത്തനങ്ങളിൽ സുപ്രധാനമായയൊരു ഭാഗമാണ് ജനസേവനം. മനുഷ്യന്റെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും നേരെ യാഥാർത്ഥ്യ ബോധത്തിലധിഷ്ടിതമായ ഒരു സമീപനമാണ് പ്രസ്ഥാനം എന്നും കൈകൊണ്ടിട്ടുള്ളത്. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനുള്ള കർമപരിപാടികൾക്ക് ജമാഅത്തിന്റെ എല്ലാ ചതുർവർഷ പരിപാടികളിലും മുഖ്യമായ ഇടം ലഭിച്ചിട്ടുണ്ട്. പതിവു പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ജനസേവന പ്രവർത്തനങ്ങൾ ഏറെയാണ്.
സകാത്ത്, ഫിത്വർ സകാത്ത്, സ്വദഖ, രോഗ ചികിത്സക്കും ഭവന നിർമ്മാണത്തിനും വിവാഹം, വിദ്യാഭ്യാസം, കടംവീട്ടൽ തുടങ്ങിയവക്കുമുള്ള ധനസഹായങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികൾ നടത്തിവരുന്നു. പ്രാദേശിക യൂണിറ്റുകൾ മുതൽ ഏരിയ, ജില്ലാ, സംസ്ഥാന, കേന്ദ്രതലം വരെയുള്ള ഓരോ ഘടകങ്ങളും സ്വതന്ത്രമായും കൂട്ടായും ഇത്തരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. അടിയന്തര ഘട്ടങ്ങളിൽ വമ്പിച്ച പണവും അധ്വാനവും ചെലവഴിച്ചു നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇവക്ക് പുറമെയാണ്. രാജ്യത്ത് ഇടക്കിടെ നടക്കുന്ന വർഗീയ കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും പാശ്ചാത്തലത്തിൽ ജമാഅത്ത് സംഘടിപ്പിക്കാറുള്ള ഇത്തരം ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ മത-ജാതി ഭേദമന്യേ എണ്ണമറ്റ ആളുകൾക്ക് ആശ്വാസവും ആശയും പകർന്നു കൊടുക്കാൻ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.
2004-ലെ സുനാമി ദുരന്തത്തിൽ കേരളം വിറങ്ങലിച്ചുനിന്നപ്പോൾ അവിടെ ആദ്യമെത്തി രക്ഷാപ്രവർത്തനങ്ങൾക്കും മറ്റും മേൽനോട്ടം വഹിച്ചത് ജമാഅത്ത് പ്രവർത്തകരാണെന്ന് അവിടങ്ങളിലെ ജനതയുടെ സാക്ഷ്യമാണ്.[അവലംബം ആവശ്യമാണ്] പിന്നീട് കേരളത്തിലും ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലുമായി രണ്ട് കോടിരൂപയുടെ പുനരധിവാസ പദ്ധതിക്കാണ് കേരള ഘടകം രൂപം നൽകിയത്. പ്രഖ്യാപിച്ച പദ്ധതികൾ കൃത്യതയോടെ പൂർത്തിയാക്കാനും ജമാഅത്തിന് കഴിയുകയുണ്ടായി.

[തിരുത്തുക]ഐഡിയൽ റിലീഫ് വിംഗ്

അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോൾ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐഡിയൽ റിലീഫ് വിംഗിന് ജമാഅത്ത് രൂപം നൽകിയത്. രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങൾക്ക് അത് ഊന്നൽ നൽകുന്നു. 1992-ലാണ് ഐ.ആർ.ഡബ്ളിയു നിലവിൽ വന്നത്.

[തിരുത്തുക]ഹൗസിംഗ് സ്കീം

ജമാഅത്തെ ഇസ്‌ലാമിയുടെ ജനസേവന രംഗത്തെ മറ്റൊരു പ്രധാന പദ്ധതിയാണ് ഹൗസിംഗ് സ്കീം. ഈ പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ ഭാഗങ്ങളിലും 60000 രൂപ മുതൽ ഒരു ലക്ഷവും അതിന്റെ മുകളിലും വിലവരുന്ന വീടുകൾ നിർമിച്ച് അർഹതയുള്ളവർക്ക് [അവലംബം ആവശ്യമാണ്] നൽകി വരുന്നു. ജമാഅത്ത് പ്രവർത്തകരുടെ മേൽനോട്ടത്തിലും അവരുടെ പണവും അദ്ധ്വാനവും ചെലവഴിച്ചുമാണ് വീടുകൾ നിർമ്മിക്കുന്നത്. സ്വന്തമായി ഭൂമി ഉള്ളവരും എന്നാൽ വീട് നിർമ്മിക്കാൻ ശേഷിയില്ലാത്തവരുമായ അർഹരായ വ്യക്തികളെ പ്രാദേശിക തലത്തിൽ കണ്ടെത്തിയാണ് വീട് നിർമിച്ച് നൽകുന്നത്.

[തിരുത്തുക]ആതുര സേവനങ്ങൾ

[തിരുത്തുക]എത്തിക്കൽ മെഡിക്കൽ ഫോറം

ചികിത്സാ ശാഖകളിൽ പ്രവർത്തിക്കുന്ന വൈദ്യസമൂഹത്തെ സംഘടിപ്പിച്ച് സംസ്കരിക്കുകയും സേവന പ്രബോധന പ്രവർത്തനങ്ങൾക്ക് സജ്ജമാക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ് എത്തിക്കൽ മെഡിക്കൽ ഫോറം(ഇ.എം.എഫ്). 1999 മധ്യത്തോടെ തുടക്കമിട്ട ഫോറം അതേ വർഷം ഡിസംബറിൽ രജിസ്റർ ചെയ്തു. വിവിധ മെഡിക്കൽ ശാഖകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കാണ് അംഗത്വം നൽകുന്നത്. പാരാമെഡിക്കൽ രംഗത്തുള്ളവരും സന്നദ്ധ ആരോഗ്യപ്രവർത്തകരും അസോസിയേറ്റുകളായി സ്വീകരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സമാന സ്വഭാവമുള്ള സംഘടനകളുമായി ഫോറം സഹകരിച്ചു പ്രവർത്തിക്കുന്നു.

[തിരുത്തുക]മാധ്യമം ഹെൽത്ത് കെയർ

മാരകരോഗങ്ങളാൽ മരണത്തോട് മല്ലടിക്കുന്ന പാവങ്ങൾക്ക് സാന്ത്വനമായി 2001 ഒക്ടോബറിൽ മാധ്യമം ദിനപത്രം നടപ്പിലാക്കിയ പ്രായോഗിക കാൽവെയ്പ്പാണ് മാധ്യമം ഹെൽത്ത് കെയർ പ്രോഗ്രാംസാന്ത്വനം. ഉദാരമതികളുടെ നിർലോഭമായ പിന്തുണയോടെ അർബുദം, ഹൃദ്രോഗം, പ്രമേഹം, വൃക്കത്തകരാറ് പോലുള്ള രോഗങ്ങൾ ബാധിച്ച നിർധനരുടെ അപേക്ഷ സ്വീകരിച്ച്, സേവന സന്നദ്ധരായ ഡോക്ടർമാരുടെ സൂക്ഷമപരിശോധനക്ക് ശേഷം വിദഗ്ദ്ധ ചികിൽസ ലഭൃമാക്കാനും ചെലവുകളിൽ പങ്കുവഹിക്കാനും നാളിതുവരെ ഹെൽത്ത് കെയർ നടത്തിയ വൃവസ്ഥാപിത യത്നം ആയിരങ്ങൾക്ക് രോഗശാന്തിയും ആശ്വാസം നൽകുവാനും സാധിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള ഇരുന്നൂറോളം ആശുപത്രികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

[തിരുത്തുക]ആശുപത്രികളും എയിംസും

ജമാഅത്ത് ബന്ധമുള്ള വ്യക്തികളോ ട്രസ്റ്റുകളോ നടത്തുന്ന ആശുപത്രികൾക്ക് മിഷനറി സ്പിരിറ്റും ദിശാബോധവും നൽകുകയാണ് അസോസിയേഷൻ ഓഫ് ഐഡിയൽ മെഡിക്കൽ സർവീസ് (എയിംസ്) ന്റെ രൂപവത്കരണോദ്ദേശ്യം. എയിംസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികൾ താഴെ പറയുന്നവയാണ്.
  • ശാന്തി ഹോസ്പിറ്റൽ, ഓമശ്ശേരി (കോഴിക്കോട് ജില്ല)
  • അൻസാർ ഹോസ്പിറ്റൽ, പെരുമ്പിലാവ് (തൃശൂർ ജില്ല)
  • ക്രസന്റ് ഹോസ്പിറ്റൽ, ആലത്തൂർ (പാലക്കാട്)
  • എം.ഐ.ടി. മിഷൻ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ (തൃശൂർ ജില്ല)
  • ഹുദാ ട്രസ്റ്റ് ഹോസ്പിറ്റൽ, ഹരിപ്പാട് (ആലപ്പുഴ ജില്ല)

[തിരുത്തുക]വിദ്യാഭ്യാസ സേവനങ്ങൾ

മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യംവെച്ച് നടപ്പിലാക്കി വരുന്ന പരിപാടികളുടെ ഭാഗമാണ് എഡ്യുക്കേഷൻ സ്കോളർഷിപ്പ് പദ്ധതി. വിദ്യാർത്ഥികളിലെ എൻജിനിയറിംഗ്, മെഡിക്കൽ , പ്രൊഫഷണൽ കോഴ്സുകൾ, ഹ്യുമാനിറ്റീസ് ആന്റ് ആർട്സ്, എന്നീ വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സ്കോളർഷിപ്പ് നൽകിവരുന്നു. മത കലാലയങ്ങളിലെ തെരഞ്ഞടുത്ത വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്. കൂടാതെ അർഹരായ 100 ലധികം വിദ്യാർത്ഥികൾക്ക് പത്ത് ലക്ഷത്തോളം രൂപ മറ്റു ഏജൻസികളുടെ സ്കോളർഷിപ്പും ജമാഅത്ത് വഴി വിതരണം ചെയ്യുന്നുണ്ട്.

[തിരുത്തുക]വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജമാഅത്തെ ഇസ്‌ലാമിയുടെ നേരിട്ടുള്ള മേല്നോട്ടത്തിൽ നടത്തപ്പെടുന്ന സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്‌ലാമിയ്യഃ(ഇസ്‌ലാമിക് യൂണിവേഴ്സിറ്റി)[16]

[തിരുത്തുക]മറ്റു സ്ഥാപനങ്ങൾ

  • ഇസ്‌ലാമിക് റസിഡൻഷ്യൽ ഹയർസെക്കന്ററി സ്കൂൾ,എടയൂർ
  • ആലിയ അറബിക് കോളേജ്,കാസർഗോഡ്
  • വാടാനപ്പള്ളി ഓർഫനേജ്
  • ഇസ്‌ലാമിയാ കോളേജ്,തളിക്കുളം
  • ഇർശാദിയാ കോളേജ്,ഫറോക്ക്
  • ഇലാഹിയാ കോളേജ്,തിരൂർക്കാട്
  • ഇസ്‌ലാഹിയാ കോളേജ്,ചേന്ദമംഗല്ലൂർ
  • അസ്ഹറുൽ ഉലൂം,ആലുവ
  • ഇസ്‌ലാമിക് കോംപ്ലക്സ്,കൊല്ലം
  • ഇസ്‌ലാമിയാ കോളേജ്,പിണങ്ങോട്
  • വനിതാ ഇസ്‌ലാമിയാ കോളേജ്,മന്നം-പറവൂർ
  • വനിതാ ഇസ്‌ലാമിയാ കോളേജ്,വണ്ടൂർ
  • ഇസ്‌ലാമിക് കോംപ്ലക്സ്, അഴീക്കോട്‌, തിരുവനന്തപുരം
  • ഐ.എസ്.എസ്., പൊന്നാനി, മലപ്പുറം
  • വനിതാ ഇസ്‌ലാമിയാ കോളേജ്, ചാവക്കാട്
  • ഇസ്‌ലാമിയാ കോളേജ്, കുറ്റ്യാടി.

[തിരുത്തുക]ആശയ സംവാദങ്ങൾ

[തിരുത്തുക]ഡയലോഗ് സെന്റർ,കേരള

ഒരു ബഹുസ്വര സമൂഹമെന്ന നിലയിൽ കേരളത്തിലെ വിവിധ മത സമുദായങ്ങൾക്കിടയിലെയും വ്യത്യസ്ത വീക്ഷണഗതിക്കാർക്കിടയിലെയും അകൽച്ചയും തെറ്റിദ്ധാരണകളും നീക്കി പരസ്പര സഹകരണവും സൗഹാർദ്ദവും വളർത്തിയെടുക്കുന്നതിന് വേണ്ടി മുഖാമുഖങ്ങളും ചർച്ചകളും സെമിനാറുകളും സിമ്പോസിയങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനും ഗ്രന്ഥങ്ങൾ തയാറാക്കാനുമായി രൂപം നൽകിയ വേദിയാണ് ഡയലോഗ് സെന്റർ കേരള. കോഴിക്കോടാണ് ആസ്ഥാനം.
ഹിന്ദു-മുസ്ലിം, ക്രിസ്ത്യൻ-മുസ്ലിം പണ്ഡിതൻമാർ തമ്മിലുള്ള ഡയലോഗ്, പൊതുജനങ്ങളെ പ്രത്യകം ക്ഷണിച്ച് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും അവരിൽ നിന്നുള്ള അന്വേഷണങ്ങൾക്ക് വിശദീകരണം നൽകുകയും ചെയ്യുന്ന സ്നേഹസംവാദം, സമകാലിക പ്രസക്തിയുള്ള വിഷയങ്ങളെ സംബന്ധിച്ച് വിവിധ മേഖലകളിലെ പ്രമുഖരുൾപ്പെട്ട ഇരുപതോ ഇരുപത്തഞ്ചോ പേർ കൂടിയിരുന്ന് ഔപചാരികതയില്ലാതെ ചർച്ച ചെയ്യുന്ന ടേബിൾടോക്ക്, ഇസ്‌ലാമിനെ ലളിതമായും സമഗ്രമായും പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വിവിധ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, കേരളത്തിലെ മത- സാഹിത്യ- സാംസ്കാരിക -രാഷ്ട്രീയ-മാധ്യമ രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തികളെ സന്ദർശിച്ച് ആശയവിനിമയം നടത്തുകയും അവർക്ക് ഖുർആന്റെ മലയാള പരിഭാഷയും ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന സാഹിത്യങ്ങളും അയച്ച് കൊടുക്കുകയും ചെയ്യുക, പ്രബന്ധ മത്സരങ്ങൾ നടത്തുക, ഇസ്‌ലാമിക് കൾച്ചറൽ എക്സിബിഷനുകൾ സംഘടിപ്പിക്കുക, പൊതു ലൈബ്രറികൾക്ക് ഇസ്‌ലാമിക പുസ്തകങ്ങൾ സൗജന്യമായി നൽകുക, മുസ്ലിംകളല്ലാത്ത സഹോദര സമുദായത്തിലെ വിശ്വാസികൾക്കായി ഖുർആനെ സംബന്ധിച്ചും മുഹമ്മദ് നബിയെക്കുറിച്ചും ക്വിസ് മത്സരങ്ങൾ നടത്തുക തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഡയലോഗ് സെന്റർ നടത്തിവരുന്നു. ഇസ്ലാമിനെ കുറിച്ച് മുസ്ലീംങ്ങളല്ലാത്ത സഹോദരന്മാർക്ക് പഠിക്കാൻ സഹായകമാവുന്ന വെബ്സൈറ്റും(www.islammalayalam.net)തുടങ്ങിയിട്ടുണ്ട്.

[തിരുത്തുക]കിം പോസ്റ്റൽ ലൈബ്രറി

ഇസ്‌ലാമിക പഠനത്തിന് താൽപര്യമുള്ള സഹോദര സമുദായാംഗങ്ങൾക്ക് തപാൽ മുഖേന സാഹിത്യങ്ങൾ വായനക്ക് നൽകുകയെന്ന ലക്ഷ്യത്തോടെ 1976 ൽ ആരംഭിച്ച സ്ഥാപനമാണ് കിം (കേരള ഇസ്‌ലാമിക് മിഷൻ) പോസ്റ്റൽ ലൈബ്രറി. അമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സ്ഥാപനം ഇടക്കിടെ പോസ്റ്റൽ ലൈബ്രറി വായനക്കാരുടെ ഒത്തു ചേരൽ സംഘടിപ്പിച്ച് തുറന്ന ആശയവിനിമയത്തിന് അവസരവുമൊരുക്കാറുണ്ട്.

[തിരുത്തുക]കല,വൈജ്ഞാനികം

[തിരുത്തുക]തനിമ കലാവേദി

കേരളത്തിൽ ഇസ്‌ലാമിക പ്രസ്ഥാനം തുടക്കം മുതലേ കലകളേയും സാഹിത്യങ്ങളേയും പ്രബോധന പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, സാഹിത്യാഭിരുചിയുള്ള ഏതാനും വ്യക്തികളെ കേന്ദ്രീകരിച്ചാണത് നടന്നുവന്നിരുന്നത്. കലാസാഹിത്യപ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിമാടുകുന്ന് ആസ്ഥാനമാക്കി എൺപതുകളുടെ അവസാനത്തിലാണ് തനിമ കലാവേദി രൂപം കൊണ്ടത്. കുറച്ചുകാലം സജീവമായി നിലനിന്നുവെങ്കിലും പിന്നീടതിന്റെ പ്രവർത്തനം മന്ദീഭവിച്ചു. 2002-ൽ പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം ഇപ്പോൾ ഏറെക്കുറെ വ്യവസ്ഥാപിതമായി തനിമയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ മേൽനോട്ടത്തിലാണ് തനിമ പ്രവർത്തിക്കുന്നത്. വധു, മധുരമീ പൂക്കാലം തുടങ്ങിയ ടെലിസിനിമകൾ തനിമ പുറത്തിറക്കിയവയാണ്. [അവലംബം ആവശ്യമാണ്]

[തിരുത്തുക]ധര്മ്മധാര

1997 ലാണ് ജമാഅത്തിന്റെ ഓഡിയോ വിഷ്വൽ വിഭാഗമായ ധർമധാര ആരംഭിച്ചത്. വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ, മൂല്യവത്തായ ഗാനങ്ങൾ, ചിത്രീകരണങ്ങൾ തുടങ്ങി വിവിധങ്ങളായ ഓഡിയോ വീഡിയോ കാസറ്റുകളും സി.ഡികളും പുറത്തിറക്കുകയും വിതരണം ചെയ്യുകയുമാണ് മൂല്യാധിഷ്ഠിത കാഴ്ച - മൂല്യവത്തായ കേൾവി എന്ന മുദ്രാവാക്യവുമായി ജൻമമെടുത്ത ധർമധാര ചെയ്യുന്നത്.

[തിരുത്തുക]ലൈബ്രറി & ഡാറ്റാ ബാങ്ക്

കേരളത്തിലെ എല്ലാ ജമാഅത്ത് ഘടകങ്ങളിലും ലൈബ്രറികൾ സ്ഥാപിച്ച് നടത്തിവരുന്നു. ജമാഅത്ത് ആസ്ഥാനമായ കോഴിക്കോട്ടെ ഹിറാ സെന്ററിൽ പ്രവർത്തിക്കുന്ന ലൈബ്രറി എടുത്തുപറയേണ്ട ഒന്നാണ്. ഹിറാ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് (2000 ജൂൺ 4) പ്രമുഖ സാഹിത്യകാരൻ സി. രാധാകൃഷ്ണനാണ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. സമൂഹത്തിലെ പ്രഗൽഭരായ ഇരുനൂറോളം വ്യക്തികൾ ലൈബ്രറിയുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. ഇംഗ്ളീഷ്, മലയാളം, അറബി എന്നീ ഭാഷകളിലായി അയ്യായിരത്തോളം കനപ്പെട്ട പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ഇംഗ്ളീഷ് പുസ്തകങ്ങൾക്കാണ് കൂടുതൽ പ്രാമുഖ്യം. ഇസ്‌ലാമിനെക്കുറിച്ച പുതിയ പഠനങ്ങൾ, തഫ്സീറുകൾ, ഹദീസ് ഗ്രന്ഥങ്ങൾ, ആഗോള വൽക്കരണം, പരിസ്ഥിതി, സാമൂഹിക വിഷയങ്ങൾ, മതതാരതമ്യം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള റഫറൻസ് ഗ്രന്ഥങ്ങളുടെ ഒരു വിപുലമായ സമാഹാരവും ലൈബ്രറിയിലുണ്ട്. ഇസ്‌ലാമിക് സർവീസ് ട്രസ്റ്റിന്റെ കീഴിൽ വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ച ഐ.എസ്.ടി ലൈബ്രറിയാണ് മറ്റൊന്ന്. അറബി, ഉർദു, ഇംഗ്ളീഷ്, മലയാളം ഭാഷകളിലായി വിവിധ വിഷയങ്ങളിൽ സമഗ്രസ്വഭാവത്തിലുള്ള 14,000-ൽ പരം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയാണിത്. ഇതിനുപുറമെ ആയിരത്തോളം വരുന്ന അപൂർവ്വ റഫറൻസ് ഗ്രന്ഥങ്ങൾ വേറെയുമുണ്ട്. [17]
ഡാറ്റാ ബാങ്ക്
ജമാഅത്തെ ഇസ്‌ലാമി കേരള ഹൽഖയുടെ കീഴിൽ 1992 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ച ഡാറ്റാബാങ്ക് വിവിധ തലങ്ങളിൽ പ്രസ്ഥാനത്തിന് ആവശ്യമായ വിവര ശേഖരണം നടത്തിക്കൊണ്ടിരിക്കുന്നു. പ്രാദേശിക-ദേശീയ-അന്തർദേശീയ, പത്ര-മാഗസിനുകളുടെ ഒരു വലിയ കലക്ഷൻ ഈ സംരംഭത്തിനു കീഴിലുണ്ട്. ജമാഅത്തെ ഇസ്ലാമി മുകപത്രത്തിന്റെ മുഴുവന് ആര്ക്കെവ്സും ഇവിയെയാണുള്ളത്. കോഴിക്കോട് വെള്ളിമാട് കുന്നിലാണ് ഡാറ്റാബാങ്ക് ഓഫീസ്.

[തിരുത്തുക]വെബ്സൈറ്റുകൾ

ജമാഅത്തെ ഇസ്ലാമിയുടെ ഔദ്വേഗികസൈറ്റിന് പുറമെ പ്രധാനഉപവിഭാഗങ്ങൾക്കും പ്രസിദ്ധീകരണങ്ങൾക്കുമെല്ലാം സ്വതന്ത്രമായ വെബസൈറ്റുകൾ പ്രവർത്തിക്കുന്നു. അത്തരം സ്വതന്ത്രവെബ്സൈറ്റുകളുടെ ലിസ്റ്റാണ് താഴെ കൊടുക്കുന്നത്.
മാതൃസംഘടന
പോഷകസംഘടന
ആനുകാലികം
ഖുർആൻ പഠനം
ഇസ്ലാം പഠനം
സാമൂഹ്യസേവനം
വിദ്യാഭ്യാസം

[തിരുത്തുക]ജമാഅത്തെ ഇസ്ലമിയെ കുറിച്ച് പ്രമുഖർ

ഞാൻ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തിൽ സംബന്ധിച്ചു. അത്‌ സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷ യാചിക്കുന്ന സാധുക്കളുടേതല്ല. നൻമ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ഛനീചത്വം തുടച്ചുനീക്കുകയും നിങ്ങൾ ദൈവദാസരാണെങ്കിൽ ദൈവത്തിന്റെ കൽപനകൾ അനുസരിക്കൂ എന്ന് ജനങ്ങളോട്‌ പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തിൽ സംബന്ധിച്ചതിൽ എനിക്ക്‌ ഖേദമില്ല; സന്തോഷമേയുള്ളൂ. അവർ ഇനിയും എന്നെ ക്ഷണിച്ചാൽ കാൽനടയായെങ്കിലും ഞാനവരുടെ സമ്മേളനത്തിൽ സംബന്ധിക്കും
(ഗാന്ധിജി, സർച്ച്ലൈറ്റ്‌ - പറ്റ്ന 27 ഏപ്രിൽ 1946)

ഖുർആനും നബിചര്യയും പിന്തുടരുന്നതിലൂടെ ദിവ്യമായ അനുഗ്രഹം നേറ്റാൻ ജമാഅത്ത്‌ ആഗ്രഹിക്കുന്നു. എന്നാൽ വർഗീയലഹളകളിൽ ജമാഅത്തെ ഇസ്ലാമി ഇതുവരേ പങ്കെടുത്തതായി ആരോപിക്കപ്പെട്ടിട്ടു പോലുമില്ല. ഒരു വ്യക്തിയോ സംഘടനയോ വർഗീയമാണ്‌ എന്ന് പറയുന്നത്‌, അവനോ അതോ മറ്റു സമുദായങ്ങളോട്‌ ശത്രുത പുലർ‍ത്തുമ്പോഴാണ്‌. ജമാഅത്തെ ഇസ്ലാമി അംഗങ്ങളിൽ ഈ വർഗീയതയുടെ ഒരംശവും ഞാൻ കണ്ടിട്ടില്ല. അവരെ യാഥാസ്ഥിതികരെന്നോ ഫണ്ടമെന്റലിസ്റ്റുകളെന്നോ നമുക്ക്‌ വിളിക്കാമെങ്കിലും ഒരു ഫണ്ടമെന്റലിസ്റ്റ്‌ വർഗീയവാദിയാകണമെന്നില്ല
(ജസ്‌: വി.എം. താർക്കുണ്ഢെ Through humanist eyes, ajantha Publishers, New Delhi, 1997, Page: 269, 70, 71, 254, 255)

ജമാഅത്തെ ഇസ്ലാമിയെ സിദ്ധാന്തപരമായി ഞാൻ അനുകൂലിക്കുന്നില്ല. പക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വർഗീയ സംഘട്ടനങ്ങളിൽ പങ്കെടുത്തതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
(ഡോ. എം. ഗംഗാധരൻ, കേസരി, 2003 ജൂൺ 29)

സ്വാതന്ത്യ്രസമരത്തിൽ ജമാഅത്തിന്റെ സ്ഥാപകനേതാവ് മൌദൂദി ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു. ഇന്ത്യാവിഭജനത്തെ എതിർത്ത ആളായിരുന്നു.ഫണ്ടമെന്റലിസം തുടങ്ങിയവയൊക്കെ ഉപയോഗിക്കുന്നതാരാണ്? അതിന്റെ അർഥവും നിർവചനവുമൊക്കെ അറിയുന്നവനാണോ? നിങ്ങൾ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ വിശ്വസിക്കുന്നു. ഉറച്ചുനിൽക്കുന്നു. നിങ്ങൾ ഫണ്ടമെന്റലിസ്റാണോ? വാക്കുകൾ അർഥമില്ലാതെ ഉപയോഗിക്കുകയാണ്.
"ജമാഅത്തെ ഇസ്ലാമിയുമായിട്ട് ഇന്നേവരെയുള്ള ഇടപെടലുകൾവച്ച് നോക്കുമ്പോൾ അവരൊരു ഭീകരവാദ-തീവ്രവാദ പ്രസ്ഥാനമായി എനിക്ക് തോന്നിയിട്ടില്ല. നല്ല മൂല്യബോധമുള്ളവരെയും സന്മനസ്സുള്ളവരെയും അവരിൽ ഞാൻ ധാരാളം കണ്ടുമുട്ടിയിട്ടുണ്ട്. വർഗീയവാദത്തിലും ഭീകരാക്രമണത്തിലും ജമാഅത്തെ ഇസ്ലാമിക്കുള്ള പങ്ക് ഇന്നേവരെ തെളിയിക്കപ്പെടാതിരിക്കെ, അവരെ അത്തരക്കാരെന്ന് ആരോപിക്കുന്നത് തികച്ചും അധാർമികമാണ്